Thursday, April 16, 2020

ലോകത്തെ നടുക്കിയ മഹാമാരി

വന്ദന സുരേഷ് കെ
7B
ഒരു വിഷുക്കാലം, വിട്ടിൽ വിഷുവിൻ്റെ ആഘോഷങ്ങൾ ഒന്നും തന്നെ കാണാത്തതു കൊണ്ട് കൊച്ചൂട്ടൻ അമ്മൂമ്മയോട് ചോദിച്ചു" എന്താ അമ്മൂമ്മേ നമ്മുടെ വീട്ടിൽ വിഷു ആഘോഷിക്കുന്നില്ലേ?എനിക്ക് ഇഷ്ട്ടമുള്ള പടക്കവും പൂത്തിരിയൊന്നും വാങ്ങുന്നില്ലേ." അമ്മൂമ്മ തൻ്റെ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കിപ്പിടിച്ച് ചെറുപുഞ്ചിരിയുമായി കൊച്ചൂട്ടൻ്റ അടുത്തുവന്നു പറഞ്ഞു. "അച്ഛനും അമ്മയും ദുബായിയിൽ നിന്നും വരേണ്ടേ? ഇപ്പോൾ ലോക്ഡൗൺ ആയതു കൊണ്ട് ആർക്കും പുറത്തിറങ്ങാൻ പറ്റില്ല.മാത്രമല്ല പടക്ക കടകളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് പിന്നെ നമ്മുടെ അപ്പൂപ്പനും  ആശുപത്രിയില്ലല്ലേ?"കൊച്ചൂട്ടന് അപ്പോഴാണ് ഒരു സംശയം ഉണർന്നത്. അവൻ അമ്മൂമ്മയോട് ചോദിച്ചു എന്താ അമ്മൂമ്മേ ഈ കൊറോണയും ലോക്ക്ഡൗണും? അമ്മൂമ്മ തൻ്റെ കൊച്ചുമകന് നമ്മുടെ ലോകത്ത് വലിയൊരു ദുരന്തം സൃഷ്ട്ടിച്ച കൊറോണ മഹാമാരിയെ കുറിച്ച് പറഞ്ഞ് മനസിലാക്കി കൊടുത്തു.
ഇതെല്ലാം വളരെ ശ്രദ്ധാപൂർവം കേട്ട്കൊണ്ടിരുന്ന കൊച്ചൂട്ടൻ"അപ്പൂപ്പനും കൊറോണയാണോ എന്ന്".ഇല്ല മോനേ,അപ്പൂപ്പന് ചെറിയ ഒരു പനി ആയതുകൊണ്ടല്ലേ ആശുപത്രിയിലാക്കിയത്. നമ്മളിനി എന്ന അമ്മൂമ്മേ അപ്പൂപ്പനെ കാണാൻ പോവ്വാ? അപ്പൂപ്പനെ കാണാൻ കൊതിയായി എനിക്ക് "കൊച്ചൂട്ടൻ സങ്കടത്തോടെ പറഞ്ഞു.
കരച്ചിൽ ഒതുക്കി പിടിച്ച് അമ്മൂമ്മ കൊച്ചുമകനെ ആശ്വസിപ്പിക്കാൻ തുടങ്ങി.ആശുപത്രിയിൽ ഒക്കെ കൊറോണയുള്ള ആളുകളാണ്.ചെറിയ കുട്ടികളെയും കൊണ്ട് ആശുത്രിയിലേക്ക് ചെല്ലണ്ട എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് അപ്പൂപ്പന് പനിമാറിയ ഉടനെ വരില്ലേ വീട്ടിലേക്ക് അപ്പൂപ്പൻ്റെ കൊച്ചൂട്ടനെ കാണാന്.കുഞ്ഞ് സങ്കടപെടേണ്ട ട്ടോ.

എല്ലാവരും വന്നിട്ട് നമുക്ക് വിഷു ആഘോഷിക്കാലോ. കൊച്ചൂട്ടന് ഇഷ്ട്ടമുള്ള പടക്കവും പൂത്തിരിയും ഒക്കെ വാങ്ങണം.നല്ല സദ്യ ഉണ്ടാക്കണം പിന്നെ പുത്തൻ കുപ്പായം വാങ്ങണം നമുക്ക് അടിച്ചു പൊളിക്കണം കൊച്ചൂട്ടാ...
കൊച്ചൂട്ടന് ഇത് കേട്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. പക്ഷേ, അപ്പൂപ്പനെ ഓർക്കുമ്പോൾ സങ്കടമാണ് വരുന്നത്.അപ്പൂപ്പൻ ആശുപത്രിയിൽ ഒറ്റക്കല്ലെ? ഭക്ഷണം ഒക്കെ കഴിച്ചോ എന്തൊക്കെയാണാവോ?
അപ്പോഴും കൊച്ചൂട്ടന് അറിയില്ലായിരുന്നു അപ്പൂപ്പനും കൊറോണ യാണ് എന്നുള്ളത്.താനും അമ്മൂമ്മയും നിരീക്ഷണത്തിലാണെന്നും ഞങ്ങൾക്കും ഈ കൊറോണ വരാൻ സാധ്യതയുണ്ടെന്നും.

കൊച്ചൂട്ടൻ്റെ മുന്നിൽ സന്തോഷത്തോടെയിരിക്കുന്ന അമ്മൂമ്മ അവനെ കാണാതെ ഒരു പാട് കരയാറുണ്ട് ഞാനും കുട്ടിയും തനിച്ചാകുമല്ലോ എന്നോർത്ത് സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും കഴിയാതെയായി.
രാവിലെ ഫോൺ ബെല്ലടി കേട്ട് കൊച്ചൂട്ടൻ ഓടിചെന്നു അമ്മൂമ്മയോട് പറഞ്ഞു"അമ്മൂമ്മേ ഫോൺ അടിക്കുന്നു അപ്പൂപ്പൻ അസുഖം മാറിയത് പറയാൻ വിളിക്കുന്നതായിരിക്കും".
അമ്മൂമ്മ ഓടിവന്ന് ഫോൺ എടുത്തു അത് സേതുവായിരുന്നു കൊച്ചൂട്ടൻ്റെ അച്ഛൻ.അവർ പരസ്പരം വിശേഷങ്ങളൊക്കെ തിരക്കി. അതിനിടയിലാണ് സേതു പറഞ്ഞത് "കസ്തൂരിക്ക് കൊറോണയാണമ്മേ" എന്ന്.അമ്മൂമ്മയുടെ ഉള്ളിൽ വലിയൊരു ഞെട്ടാലാണ് ആദ്യം ഉണ്ടായത്. അമ്മൂമ്മക്ക് തലയാകെ പെരുത്തുകേറി തലയിലെന്തോ വലിയൊരു ഭാരം കയറ്റിവച്ചതുപോലെ തോന്നി. വീഴാതിരിക്കാൻ ചുമരിനോട് ചേർന്ന് നിന്നു. ഇതൊന്നും അറിയാതെ കൊച്ചുട്ടൻ അടുത്തും.
അമ്മേ... ഹലോ... അമ്മേ സേതു വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു.അമ്മ സങ്കടം ഉള്ളിൽ ഒതുക്കിപിടിച്ച് സേതുവിനോട് പറഞ്ഞു."അച്ഛനും കൊറോണ തന്നെയാ.ആശുപത്രിയിൽ അഡ്മിറ്റാണ്.ഞാൻ കൊച്ചൂട്ടനെ ഒന്നും അറിയിച്ചിട്ടില്ല നീയും ഒന്നും പറയണ്ട.ഇത് പറഞ്ഞതും ഫോൺ ഓഫായി.

ഡോക്ടർമാർ ദിവസവും വിളിക്കാറുണ്ട്.അവർ എല്ലാ കാര്യവും പറയാറുണ്ട്.അന്ന് ഡോക്ടർ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിന് എന്തോ വല്ലായ്മ തോന്നി.കാര്യം അന്വേഷിച്ചപ്പോൾ അപ്പൂപ്പന് അസുഖം സീരീസ് ആണെന്നു പറഞ്ഞു.ഇതുകേട്ട് അമ്മൂമ്മയുടെ മനസ്സാകെ തളർന്നു പോയി.അമ്മൂമ്മയുടെ കൈയിൽ നിന്നും ഫോൺ അറിയാതെ താഴേക്ക് വീണു.കൊച്ചൂട്ടനെ കെട്ടി പിടിച്ച് അമ്മൂമ്മ പൊട്ടികരഞ്ഞു.

ഒന്നും മനസിലാവാതെ അന്തംവിട്ടുനിന്ന കൊച്ചൂട്ടനെ അമ്മുമ്മ ഒരു കള്ളം പറഞ്ഞു സമാധാനിപ്പിച്ചു. പിന്നീട് മൂന്നാലുദിവസത്തിന് ഡോക്ടർ ഒന്നും വിളിച്ചതേയില്ല. അമ്മൂമ്മയ്ക്കാണെങ്കിൽ വിളിക്കാൻ അറിയുകയുമില്ല. അമ്മൂമ്മയും കൊച്ചൂട്ടനും ഡോക്ടർ ഇങ്ങോട്ട് വിളിക്കും എന്നു കരുതി ദിവസങ്ങൾ കഴിച്ചുകൂട്ടി.

പിറ്റേ ദിവസം രാവിലെ ഒരു ഫോൺ കാൾ. ആരാണെന്ന് നോക്കിയപ്പോൾ അത് ഡോക്ടർ ആയിരുന്നു. പേടിയോടെയാണെങ്കിലും ഫോൺ അറ്റൻഡ്  ചെയ്തു വിശേഷങ്ങൾ തിരക്കി.അപ്പോൾ ഡോക്ടർ സന്തോഷത്തോടെ അപ്പൂപ്പന്റെ അസുഖം ഭേദമായി  വരുന്നെന്ന് അറിയിച്ചു. ഒരാഴ്ച്ച കഴിഞ്ഞാൽ  വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാം എന്ന്.  നിങ്ങൾ അപ്പൂപ്പനെ കൊണ്ടുപോകാൻ വരുമ്പോൾ കൊച്ചുമകനെയും കൊണ്ടുവരണം "അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്".

ഒരാഴ്ച കഴിഞ്ഞ് കൊച്ചുമകനെയും കൂട്ടി അമ്മൂമ്മ ആശുപത്രിയിൽ ചെന്നപ്പോൾ അവിടെ വലിയൊരു സ്വീകരണം നടക്കുകയായിരുന്നു. അപ്പൂപ്പനെയും അപ്പൂപ്പന്റെ കൂടെ കൊറോണ ബാധിച്ചു കിടന്നിരുന്ന മറ്റ് രണ്ടുപേരെയും അവർ സന്തോഷത്തോടെ യാത്രയാക്കി.
അപ്പൂപ്പൻ അമ്മൂമ്മയുടെയും കൊച്ചുമകന്റെയും കൂടെ വീട്ടിലേക്ക് മടങ്ങി.

No comments:

Post a Comment