Sunday, March 29, 2020

മാന്ത്രികപ്പെട്ടി

ഫാത്തിമ ഫിദ
5th
കുട്ടാപ്പിക്ക് സ്കൂളിൽ പോകാൻ തീരെ ഇഷ്ടമല്ല. കൂട്ടുകാരൊക്കെ സ്കൂളിൽ പോകുമ്പോൾ കുട്ടാപ്പി എന്തെങ്കിലും തരികിട കാണിക്കും. കൈ വേദനിക്കുന്നു തല വേദനിക്കുന്നു എന്നൊക്കെ പറഞ്ഞ് കള്ളത്തരം കാണിച്ച് മിക്ക ദിവസങ്ങളിലും കുട്ടാപ്പി സ്കൂളിൽ പോകില്ല.
എല്ലാ കൂട്ടുകാരും സ്കൂളിൽ പോയിക്കഴിഞ്ഞാൽ കുട്ടാപ്പി ഒറ്റക്ക് പാടത്തും പറമ്പിലും കറങ്ങി നടക്കും.
ഒരു ദിവസം മടിപിടിച്ച് സ്കൂളിൽ പോകാതെ നടന്നപ്പോൾ വഴിയരികിൽ നിന്ന് ഒരു പെട്ടികിട്ടി. നല്ല ഭംഗിയുള്ള കളർ ചെയ്ത ഒരു പെട്ടി. കുട്ടാപ്പി പെട്ടിയുമായി വീട്ടിലേക്ക് പോയി. തിരിച്ചും മറിച്ചും നോക്കിയിട്ടും പെട്ടി തുറക്കാൻ കുട്ടാപ്പിക്ക് സാധിച്ചില്ല.
സ്കൂൾ വിട്ട് കൂട്ടുകാർ വന്നപ്പോൾത്തന്നെ കുട്ടാപ്പി ഓടിച്ചെന്ന് പെട്ടി കിട്ടിയ കാര്യം അവരോട് പറഞ്ഞു. കുട്ടാപ്പിയും കൂട്ടുകാരും ചേർന്ന് പെട്ടി വീണ്ടുമെടുത്ത് പരിശോധിക്കാൻ തുടങ്ങി. കുറേ നോക്കിയിട്ടും പെട്ടി തുറക്കാൻ പറ്റിയില്ല. തുറക്കാൻ സാധിക്കാത്ത ഒരു കൗതുക വസ്തുവാണ് ആ പെട്ടി എന്നവർക്ക് തോന്നി.
അടുത്ത ദിവസം രാവിലെ സ്കൂളിൽ പോകാതിരിക്കാനുള്ള നുണകൾ അലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ പെട്ടിക്ക് മുകളിൽ ഒരു പുസ്തകം ഇരിക്കുന്നത് കുട്ടാപ്പി കണ്ടത്. ഇതിവിടെയുള്ളതല്ലല്ലോ..! എടുത്ത് നോക്കിയപ്പോൾ ധാരാളം ചിത്രങ്ങളും എഴുത്തുമുള്ള ഭംഗിയുള്ള പുസ്തകം. കൂട്ടുകാർ ആരെങ്കിലും ഇന്നലെ വന്ന പോൾ മറന്ന് വച്ചതാവും എന്ന് കരുതി അവൻ പുസ്തകം എടുത്ത് വച്ചു.
അടുത്ത ദിവസം കുട്ടാപ്പി എഴുന്നേറ്റ് നോക്കായപ്പോൾ പെട്ടിക്ക് മുകളിൽ അതാ മറ്റൊരു പുസ്തകം. കാണുമ്പോൾ തന്നെ കൗതുകം തോന്നുന്ന ഭംഗിയുള്ള ചിത്രങ്ങളും കഥയുമുള്ള പുസ്തകം. സ്കൂളിൽ പോകാൻ മടിയതായ കുട്ടാപ്പിക്ക് ഒന്നും വായിക്കാൻ അറിയില്ലായിരുന്നു. അവൻ പുസ്തകം കൂട്ടുകാ കാണിച്ചു. അവർ ഓരോരുത്തരും ഒറ്റ ഇരിപ്പിന് ആ പുസ്തകങ്ങൾ വായിച്ചു തീർത്തു. ഇത്ര രസകരമായ കഥകളുളള പുസ്തകങ്ങൾ എവിടന്ന് കിട്ടി എന്ന് അവർ ഒരുപാടു തവണ കുട്ടാപ്പിയോട് ചോദിച്ചു. എന്നാൽ തന്റെ പെട്ടി തന്നതാണ് എന്നവൻ പറഞ്ഞില്ല.
ഓരോ ദിവസവും കുട്ടാപ്പിക്ക് പുതിയ പുതിയ പുസ്തകങ്ങൾ കിട്ടി.ഒന്നും വായിക്കാൻ അറിയാത്ത കുട്ടിപ്പി, കുട്ടുകാർ അതെല്ലാം വായിച്ച് രസിക്കുന്നത് നോക്കി നിന്നു.
അങ്ങിനെ കൂട്ടുകാർ വായിച്ച് രസിക്കുന്നത് കണ്ട് കുട്ടാപ്പിക്ക്  സ്വയം വായിക്കാൻ വലിയ ആഗ്രഹം തോന്നിത്തുടങ്ങി. ഞാനും ഇനി മുതൽ എന്നും സ്കൂളിൽ പോകുന്നുണ്ടെന്ന് അവൻ അപ്പോൾത്തന്നെ ഉറപ്പിച്ചു.

No comments:

Post a Comment